Monday, December 26, 2016

കൃഷ്ണലീല

നീങ്ങീ ഈ വിധം കാലചക്റം
നീക്കമില്ലാതെ ഒരേ ചാലിൽ മാത്റം

വേനൽ പോയ്, വന്നു വസന്തം വീണ്ടും,
 ഭേദമില്ലാതൃ,തുക്കൾ മാറി മാറി.

മൂടിയിരുട്ടിൽ, തണുപ്പിച്ചു  പാരിടം,
 പേടിയാകുംവിധം കാറ്റടിച്ചു.
  മാരിവെളളം  മേലെനിന്നു കാടു
   കോരിയോഴിച്ചു  നനച്ചു നന്നായ്.
എല്ലാറ്റിനും ഒരു വ്യവസ്ഥയുണ്ടെ-
 ന്നെല്ലാർക്കും തോന്നിത്തുടങ്ങി മെല്ലെ.

  ഈവിധം മരവിച്ച ശാന്തി വീണു
   മേൽവിതാനം പോലെ മൊലെനിന്നു
  ഓർക്കാപ്പുറത്തൊപ്പുറത്തൊന്നും വീണിടാതെ
  കാക്കാനാളുണ്ടെന്നുറപ്പു വന്നു.

  കാലം കുതിച്ചു പറന്നുപാഞ്ഞു
  കൂടിന്റടുത്തോയ്കു വരുവതാരും
 ശ്റദ്ധിച്ചതേയില്ല, സ്വപ്നലോലോകെ
 ബുദ്ധി ആഴത്തിൽ മുഴുകയാലെ.


----











  

No comments:

Post a Comment